Wednesday 27 August, 2008

സാന്ദ്രഗീതം

കടലിന്റെ മാറില്‍ ചായുന്ന സൂര്യാ ,
നിന്നെ വാരിയണയ്ക്കുന്ന ആഴിയുടെ ഹൃദയം
തുടിക്കുന്നത് അറിയുന്നുവോ നീ ?
തെങ്ങോലത്തലപ്പുകള്‍ക്കിടയിലൂടെ
അത് നോക്കിയിരിന്നുള്ള അവളുടെ
ചോദ്യം കേട്ടവവനൊന്നു പുഞ്ചിരിച്ചോ ?

പ്രഭാതത്തില്‍ എന്നെ വിട്ടു പിരിയുന്നവന്‍

വന്നണയുന്ന ഈ നിമിഷം മാത്രമെന്‍ പ്രതീക്ഷ
പകല്‍ മുഴുവനുള്ള കാത്തിരിപ്പിന്നൊടുവില്‍
എനിക്കിതു നിര്‍വൃതിയുടെ നിമിഷമെന്നു
കടല്‍ മന്ത്രിച്ചോ ?

നീയേകനായി അലയുന്നത് , വേദനയോടെ

നിന്നെത്തന്നെ നോക്കിയിരിക്കുന്ന ആഴി കാണുന്നതും
വാരിപ്പുണരാന്‍ മോഹിച്ചു കാത്തിരിക്കുന്നതും
നിന്നേകാന്തതയ്ക്കു വിരാമാമിടാനല്ലേ …

അറിയുന്ന സത്യം നീയെന്തിനു മറയ്ക്കുന്നു

കടലിന്‍ തുടിപ്പറിയുന്ന നീയെന്തിന്നകലുന്നു
പ്രഭാതത്തില്‍ ? അലയുന്നേകനായ് ?
അറിയാം …. എന്നാലുമെന്‍ കടമകള്‍
എന്നോ നിന്‍ മൌനത്തിന്‍ അര്‍ത്ഥം ?

അവരാരെന്നു അവര്‍ പറയാതെ തന്നെ

നമ്മള്‍ അറിയുന്നുവെന്നു , തഴുകി തലോടി
കടന്നു പോയോരിളം കാറ്റവളുടെ കാതില്‍
മെല്ലെയോതിയപ്പോള്‍ ആഴിപ്പരപ്പിലെ
അരുണശോഭയവളുടെ കവിളിണകളിലേക്ക്
പകര്‍ന്നപ്പോള്‍ അറിയാതൊരു പുഞ്ചിരി വിരിഞ്ഞൂ ചുണ്ടില്‍ …

No comments: